가사
ശരണംശരണമയ്യപ്പാ
സ്വാമി, ശരണം അയ്യപ്പാ-(2)
പന്തളത്തുനിന്നുവന്ന്,
പമ്പയാറുംതാണ്ടിവന്ന്
പുണ്ണ്യഭൂമിയാക്കിമാറ്റി പൂങ്കാവനം, പതിനെട്ട്പടിമേലേ
തത്വമസിപൊരുളായി
ചിന്മുദ്രയിൽ വരമേകും സ്വാമി ........
ജന്മപാപമോക്ഷമേകാൻ മോദമോടെ ആഴിക്കുട്ടി മോക്ഷമേകുന്നു
സ്വാമി മോക്ഷമേകുന്നു....
ശരണംശരണമയ്യപ്പാ
സ്വാമി, ശരണം അയ്യപ്പാ-(2)
നീ നടന്നവഴിയിലൂടെ
സ്വാമിമന്ത്രം പാടിപ്പാടി
മലകയറാൻഞങ്ങൾ വരുന്നേൻ,
തേങ്ങയുടച്ച്,
തീർത്ഥംതളിച്ച്,
കൈകൾകൂപ്പി,
മനമുരുകി , മണികണ്ഠാനിൻ്റെ മുന്നിൽ ഞങ്ങൾ നില്ക്കുന്നു.
മോക്ഷമാകും നിൻകടാക്ഷം നല്കണമയ്യാ , ശരണമേക്കണമയ്യാ -
ശരണംശരണമയ്യപ്പാ
സ്വാമി, ശരണം അയ്യപ്പാ-(2)
നിൻ്റെമുന്നിൽ
യെത്രയെത്ര സങ്കടങ്ങൾ കെട്ടഴിക്കുന്നു.
സ്വാമി, എത്രമാത്രം
നീർമണികൾതിരുനടയിൽവീണുടയുന്നു,
മോക്ഷമാകും നിൻകടാക്ഷം നല്കണമയ്യാ , ശരണമേകണമയ്യാ .
ശരണംശരണമയ്യപ്പാ
സ്വാമി, ശരണം അയ്യപ്പാ-(2)