가사
ഓണമായെടിപെണ്ണേ,
തിരുവോണമായെടി പെണ്ണേ
ഓലക്കുടയും
ചൂടിവരുന്നൊരു ഓണത്തപ്പനെ വരവേൽക്കാൻ,
കാലമായെടിപെണ്ണേ, (2)
മലകളിറങ്ങി,
പുഴകൾതാണ്ടി അതിഥികളെത്തുന്നു..
ഓണത്തുമ്പികളെത്തുന്നു. (2)
മഞ്ഞുപുതച്ചൊരുമുറ്റംനിറയെ പൂക്കളമെഴുതാൻ, പൂവിളിയുയരുന്നു... അത്തപ്പൂക്കളമെഴുതുന്നു. (2)
പത്തോണം
കൊട്ടുംപാട്ടും പൊന്നോണ തോണിപ്പാട്ടും ഉത്രാടപ്പാച്ചിലുമായി
മലയാളക്കരയുണരുമ്പോൾ,
തമ്പ്രാനെ വരവേല്ക്കാൻ
ഒരുങ്ങിവായോപെണ്ണേ,
ഓണമായെടിപെണ്ണേ,
തിരുവോണമായെടി പെണ്ണേ
ഓലക്കുടയും
ചൂടിവരുന്നൊരു ഓണത്തപ്പനെ വരവേൽക്കാൻ,
കാലമായെടിപെണ്ണേ
ഓണപ്പാട്ടുംമൂളി, കളിയൂഞ്ഞാലിൽ ആടി,കൈകൊട്ടിപ്പാട്ടുംപാടി
പുലികളിയും, പൂവിളിയും, പൊന്നോണക്കോടിയുമായി പുന്നെല്ലിൻ
സദ്യയൊരുക്കി ഓണത്തപ്പന് വിരുന്നൊരുക്കാൻ
കാലമായെടിപെണ്ണേ
ഓണക്കാലമായെടി പെണ്ണെ........(2)
ഓണമായെടിപെണ്ണേ,
തിരുവോണമായെടി പെണ്ണേ
ഓലക്കുടയും
ചൂടിവരുന്നൊരു ഓണത്തപ്പനെ വരവേൽക്കാൻ,
കാലമായെടിപെണ്ണേ