가사
മണ്ഡലമാസംവന്നു പിറന്നാൽ
ശരണംവിളികൾ ഉയരുകയായി
ഇരുമുടിയേന്തിപോകുംവഴികൾ ലക്ഷ്യമതൊന്നിൽ എത്തുകയായി
ശരണംശരണമയ്യപ്പാ
സ്വാമി, ശരണം അയ്യപ്പാ (2)
പന്തളത്തുനിന്നുവന്ന്,
പമ്പയാറുംതാണ്ടിവന്ന്
പുണ്ണ്യഭൂമിയാക്കിമാറ്റി പൂങ്കാവനം,
അതിൽ ആഴിക്കുട്ടി മോദമോടെ മോക്ഷമേകുന്നു
സ്വാമി മോക്ഷമേകുന്നു....
ശരണംശരണമയ്യപ്പാ
സ്വാമി, ശരണം അയ്യപ്പാ-
നിൻ്റെമുന്നിൽ
യെത്രയെത്ര സങ്കടങ്ങൾ കെട്ടഴിക്കുന്നു.
സ്വാമി, എത്രമാത്രം
നീർമണികൾതിരുനടയിൽവീണുടയുന്നു,
മോക്ഷമാകും നിൻകടാക്ഷം നല്കണമയ്യാ , ശരണമേകണമയ്യാ .
മണ്ഡലമാസംവന്നു പിറന്നാൽ
ശരണംവിളികൾ ഉയരുകയായി
ഇരുമുടിയേന്തിപോകുംവഴികൾ ലക്ഷ്യമതൊന്നിൽ എത്തുന്നു
സ്വാമി, അയ്യനിലേക്ക്എത്തുന്നു
ശരണംശരണമയ്യപ്പാ
സ്വാമി, ശരണം അയ്യപ്പാ
നീ നടന്ന വഴിയിലൂടെ
ജന്മപാപകെട്ടുമായി
മലകയറാൻഞങ്ങൾ വരുന്നേൻ,
കഠിനമായവഴികൾ താണ്ടി, സ്വാമിമന്ത്രം പാടിപ്പാടി പടികയറുന്നേൻ......
ശരണംശരണമയ്യപ്പാ
സ്വാമി, ശരണം അയ്യപ്പാ
തേങ്ങയുടച്ച്,
തീർത്ഥംതളിച്ച്,
കൈകൾകൂപ്പി,
മനമുരുകി , മണികണ്ഠാനിൻ്റെ മുന്നിൽ ഞങ്ങൾ നില്ക്കുന്നു.
മോക്ഷമാകും നിൻകടാക്ഷം നല്കണമയ്യാ , ശരണമേകണമയ്യാ .
മണ്ഡലമാസംവന്നു പിറന്നാൽ
ശരണംവിളികൾ ഉയരുകയായി
ഇരുമുടിയേന്തിപോകുംവഴികൾ ലക്ഷ്യമതൊന്നിൽ എത്തുകയായി
ശരണംശരണമയ്യപ്പാ
സ്വാമി, ശരണം അയ്യപ്പാ