മഷി പകർന്ന നനവാലെന്റെ നെഞ്ചിലെഴുതിയ കവിതകൾ.. തൂവലാൽ മനം മൃദുവായ് തഴുകിയ മാത്രകൾ.. ഹൃദയം പാടുന്നനുരാഗഗീതഭാവം എൻ മിഴിയിൽ തെളിഞ്ഞു നിന്നു.. ആ മൗനസന്ധ്യയിൽ ഞാൻ നിന്നെ നോക്കി നിന്നു..
നദി ഒഴുകിയ പാതകളിൽ തെന്നൽ വീശി വന്നു.. കനവിൻ മറുപാതിയിൽ നിൻ പ്രേമഗാനമോർത്തു. വാർമുടിത്തുമ്പിലെൻ വിരലിൽ ചുറ്റി ഞാൻ.. മഴനൂൽ പുടവയുടുത്ത ആ രാത്രിയിൽ നീലമയിൽപീലി പോലാ നിലാവൊളി ഗാത്രമാകെ പൊതിഞ്ഞു.